ന്യൂദല്‍ഹി: കുട്ടികളുടെ അനാഥാലയങ്ങളില്‍ ലൈംഗിക പീഡനങ്ങളും മറ്റും നടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള കേന്ദ്ര പരിശോധന കേരളം അടക്കം പല സംസ്ഥാനങ്ങളും തടഞ്ഞു.
ബീഹാറിലെ മുസഫര്‍പൂരിലുള്ള സര്‍ക്കാര്‍ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് വിവാദമായ സാഹചര്യത്തിലാണ് അനാഥാലയങ്ങളുടെ പാന്‍ ഇന്ത്യ മാപ്പിങ്ങും വിവരശേഖരണവും നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ബീഹാര്‍, ദല്‍ഹി, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, പശ്ചിമ ബംഗാള്‍, യുപി എന്നിവയാണ് കണക്കെടുപ്പിന് വിസമ്മതിച്ച മറ്റു സംസ്ഥാനങ്ങള്‍. സ്വന്തം നിലയില്‍ കണക്കെടുപ്പു നടത്താമെന്നാണ് ഈ സംസ്ഥാനങ്ങളുടെ വാദം. അതേസമയം യുപിയില്‍ ലഖ്നൗ ആസ്ഥാനമായുള്ള അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംസ്ഥാനത്തെ 3000 സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തിവരികയാണ്.
ഒഡീഷ സര്‍ക്കാരും കണക്കെടുപ്പിന് വിസമ്മതിച്ചെങ്കിലും കേന്ദ്രം ഇടപെട്ടതോടെ വഴങ്ങുകയായിരുന്നു. എന്‍സിപിസിആര്‍ കണക്കുകളനുസരിച്ച് 5,850 ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,339 കേന്ദ്രങ്ങള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ട്. ഇതിന് സുപ്രീംകോടതി അനുവദിച്ച സമയ പരിധി കഴിഞ്ഞ ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: