തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അടിമാലി കൊരങ്ങാട്ടി വനവാസി കോളനി തേവരക്കുടിയില് അനീഷിനെയാണ് നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ മുട്ടം കോടതിയില്‍ ഹാജരാക്കിയത്. അനീഷിന്റെ സഹായിയും കേസില്‍ രണ്ടാം പ്രതിയുമായ ലിബീഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
ജില്ലയില്‍ ഇന്നലെ ഉണ്ടായ അടിയന്തര സാഹചര്യം പരിഗണിച്ച് അനീഷിനെ കൊലപതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇന്ന് തെളിവെടുപ്പ് നടത്താനാണ് നീക്കം.
കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന് (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (17) എന്നിവരാണ് 29ന് രാത്രി അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ആകെ ആറ് പ്രതികളുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: