ഇടുക്കി: ശക്തമായ മഴയില്‍ 95 ശതമാനവും പിന്നിട്ട് വൈദ്യുതി ബോര്‍ഡിന് കീഴിലെ സംഭരണികള്‍. ജലസേചനവകുപ്പിന് കീഴിലുള്ള എല്ലാ സംഭരണികളും ഈ മാസം ആദ്യംതന്നെ 100 ശതമാനം പിന്നിട്ടിരുന്നു.
3,940.085 ദശലക്ഷം യൂണിറ്റ്് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് അവശേഷിക്കുന്നത്. ആകെ 4,140.252 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് സംഭരിക്കാനാകുക.
രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം വൈദ്യുതിബോര്‍ഡിന് കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ കണക്കാണിത്. ഇന്നലെ വൈകിട്ടോടെ ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ മാത്രം ഒരടിയിലധികം വെള്ളമാണ് ഇതിനിടെ അധികം കൂടിയത്. 166.516 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ബുധനാഴ്ച ഒഴുകിയെത്തിയത്.
ഇടുക്കി കൂടാതെ കക്കി, ഇടമലയാര്‍, കുറ്റ്യാടി, തരിയോട്, പൊരിങ്ങല്, ലോവര്‍പെരിയാര്‍, നേര്യമംഗലം, മലങ്കര സംഭരണികള്‍ തുറന്ന് വിട്ടിരിക്കുകയാണ്.
ജലസേചന വകുപ്പിന് കീഴിലുള്ള മലമ്പുഴ, ഭൂതത്താന്‍കെട്ട് അടക്കമുള്ള അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ചെറുതും വലുതുമായ 24 അണക്കെട്ടുകളാണ് നിലവില്‍ തുറന്ന് വച്ചിരിക്കുന്നത്.
ലോവര്‍ പെരിയാര്‍ സംഭരണിയുടെ പദ്ധതി പ്രദേശത്താണ് ഏറ്റവും അധികം മഴ ലഭിച്ചത് 35 സെ.മീ. നേര്യമംഗലം-30.6, തരിയോട്-29.58, പൊന്മുടി-27, കുറ്റ്യാടി-23.8, ഷോളയാര്‍- 21, പൊരിങ്ങല്-20.26, ഇടമലയാര്‍-18, മാട്ടുപ്പെട്ടി-15.2 കക്കി-14.2, പമ്പ-10.5 സെ.മീറ്റര്‍ വീതം മഴ ലഭിച്ചു.
ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. വരും ദിവസങ്ങളില്‍ നീരൊഴുക്ക് കൂടും എന്നതും ഇതോടെ ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: