കാസര്‍കോട്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എ.എന്‍.ഷംസീര്‍ പത്രസമ്മേളനം വിളിക്കുകയും പിന്നീട് അത് കാരണം പറയാതെ റദ്ദാക്കുകയും ചെയ്തു. പ്രവര്‍ത്തകന്റെ കൈവശം ടൈപ്പ് ചെയ്ത യാതൊരു ആധികാരികതയുമില്ലാത്ത ഒരു പത്രക്കുറിപ്പ് കൊടുത്തയച്ച് തടിയൂരുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പരിസരം വരെയെത്തുകയും പിന്നീട് മാധ്യമങ്ങളെ കാണാതെ സ്ഥലം വിടുകയുമായിരുന്നു ചെയ്തതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകത്തെ രാഷ്ട്രീയമാക്കി മാറ്റാനാണ് പത്രസമ്മേളനം വിളിച്ചതെന്ന് നല്‍കിയിരിക്കുന്ന കുറിപ്പില്‍ നിന്ന് വ്യക്തമാണ്. പക്ഷെ അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമ്പോള്‍ തിരിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനാകാത്തതിനാലാണ് ഈ ഒളിച്ചുകളിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു പ്രദേശത്തിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രാദേശികമായി തന്നെ അണികള്‍ക്കിടയില്‍ നിന്ന് എതിര്പ്പുയരുന്നുണ്ടെന്നതിന്റെ തെളിവാണ് പത്രസമ്മേളനം നടത്താതെയുള്ള പിന്മാറ്റമെന്നാണ് സൂചന.
അബൂബക്കര്‍ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വര്‍ഗീയ-സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതെന്ന് പത്രക്കുറിപ്പിലൂടെ പറഞ്ഞ് പാര്‍ട്ടിയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ പോലീസില്‍ വിശ്വാസമില്ലാത്തതിനാലും പോലീസ് സംവിധാനത്തെ വേണ്ടവിധത്തില്‍ നിയമപരമായി ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണുമാണ് പ്രവര്‍ത്തകരെ ഇറക്കി പ്രതിരോധിക്കുന്നതെന്ന് ഇതിലൂടെ പറയാതെ പറയുക കൂടിയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: