തിരുവല്ല: കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജില്‍ ക്രിസ്തീയ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ഇതര മതത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നതായി പരാതി. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലാണ് പ്രാര്‍ഥന നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ വൈകിട്ട് ഏഴു മുതല്‍ 7.15 വരെ നടക്കുന്ന ക്രിസ്തീയ പ്രാര്‍ഥനയിലാണ് എല്ലാവരും പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി. തങ്കപ്പന് കഴിഞ്ഞ മാസം ആറിന് ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ഹോസ്റ്റലിന് സമീപമുള്ള ചാപ്പലില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ എല്ലാ മത വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്നാണ് കര്‍ശന നിര്‍ദേശം. എന്നാല്‍ വിദ്യാര്‍ഥികള്‍ ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പ്രാര്‍ഥനയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ ശിക്ഷണ നടപടികള്‍ എടുത്തതോടെയാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെടാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: