പത്തനംതിട്ട: അയ്യപ്പ സേവാ സംഘത്തിന്റെയും, ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ പന്തളത്ത് നിന്നും പ്രാര്‍ത്ഥനാ പദയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പന്തളം ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര കുളനട, പൈവഴി, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മേലുകര, ചെറുകോല്‍ കച്ചേരിപ്പടി, വാഴകുന്നം, കീകൊഴുര്‍, ബ്ലോക്ക്പടി, മന്ദിരം, ഇടക്കുളം, വടശേരിക്കര ചെറുകാവ്, മാടമണ്‍, പൂവത്തുംമൂട്,യോഗമായാനന്ദ ആശ്രമംവഴി പെരുനാട് കക്കാട്ടുകോയിക്കല്‍ അയ്യപ്പക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന യജ്ഞംനടത്തും.
രണ്ടാം ദിവസം ശനിയാഴ്ച ശനി ദോഷനിവാരണത്തിനായി എല്ലാ നാളുകളിലും നീരാഞ്ജനം, ക്ഷേത്രത്തില്‍ നടത്തിയ ശേഷം എട്ട് മണിയോട് കൂടി പമ്പയ്ക്ക് യാത്ര ആരംഭിക്കുന്നു. ളാഹ, പ്ലാപ്പള്ളി നിലയ്ക്കല്‍, അട്ടത്തോട് വഴി ചക്കുപാലത്തില്‍ ഇറങ്ങി ശരണം വിളിച്ച് പമ്പയില്‍ കുളിച്ച് ഗണപതിനടയില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്നു.
വ്രതം നോറ്റു കൊണ്ട് കെട്ടുമുറുക്കിയുള്ള, നൂറുകണക്കിന് ഭക്തര്‍ അയ്യപ്പ സേവാസംഘം ക്യാമ്ബില്‍ എത്തി ഭക്ഷണശേഷം മലചവുട്ടി അയ്യപ്പ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നു. ഇത്രയും ചടങ്ങുകള്‍ ആണ് അയ്യപ്പസേവാസംഘത്തിന്റെ കേരള സ്റ്റേറ്റ് സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ആചാര സംരക്ഷണ സമിതി നിശ്ചയിച്ചിട്ടുള്ളത്.
എല്ലാ ഭക്തര്‍ക്കും,വാഹനങ്ങളും, ഇരുചക്ര വാഹനങ്ങളുമായി ആദ്യദിവസവും, നാലുവീലുള്ള വാഹനങ്ങളുമായി രണ്ടാം ദിവസവും പങ്കെടുക്കാം. വനിതാ വിഭാഗം, സംസ്ഥാന ചെയര്മാന് ഗീതകുട്ടി കൊടുങ്ങുര്‍, വൈസ് ചെയര്മാന് സാമൂഹ്യ പ്രവര്‍ത്തക സോജാ, ജനറല്‍ കണ്‍വീനര്‍ വിജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ അടങ്ങുന്ന 41 അംഗങ്ങള്‍ ഉള്ള വനിതാ വിഭാഗം കമ്മറ്റിക്കും രൂപം നല്കി.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9447207218, 9447213131, 944605051, 9961389228, 9447358999, 9447365229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: