കോഴിക്കോട്: താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. രാവിലെ കോഴിക്കോട്ട് മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്, എ.കെ.ശശീന്ദ്രന് എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്കാന് ബന്ധപ്പെട്ട പഞ്ചായത്തിന് നിര്‍ദ്ദേശം നല്കാന് മന്ത്രിമാര്‍ ഉത്തരവിട്ടു. രണ്ടു വര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടമാണിത്. കെട്ടിടം അപകടാവസ്ഥയിലായതിന് പിന്നാലെ രണ്ടാവളവില് റോഡിനും വിള്ളല്‍ സംഭവിച്ചിരുന്നു. കെട്ടിടത്തിന് താഴെയായി എട്ട് വീടുകളാണുള്ളത്. കെട്ടിടം തകര്‍ന്നാല്‍ ഈ വീടുകള്‍ക്ക് മേല്‍ പതിക്കുമെന്ന് ബോധ്യമായതോടെയാണ് അടിയന്തരമായി പൊളിച്ചുമാറ്റിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കെട്ടിടം പൊളിച്ചു നീക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. അനധികൃതമായായിരുന്നു കെട്ടിടം നിര്‍മിച്ചിരുന്നത്. ഇത് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: