ന്യൂദല്‍ഹി: റോഹിങ്ക്യകളെ നാടുകടത്തിയില്ലെങ്കില്‍ ഒന്നിനു പകരം പത്തിലധികം കശ്മീരിനു സമാനമായ പ്രശ്നങ്ങളാകും രാജ്യം നേരിടേണ്ടി വരികയെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു കോടി നിയമവിരുദ്ധ അഭയാര്‍ഥികളാണ് രാജ്യത്തുള്ളതെന്നാണ് കണക്ക്. ബംഗ്ലാദേശികളോ, പാക്കിസ്ഥാനികളോ, റോഹിങ്ക്യകളോ, അമേരിക്കക്കാരോ ഒക്കെയാകാം അഭയാര്‍ഥികളായുള്ളത്. ഇവരെല്ലാം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് 3.29 കോടി അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2.89 കോടി മാത്രമാണ് അംഗത്വ രജിസ്ട്രേഷന് യോഗ്യരായിട്ടുള്ളത്. 40.07 ലക്ഷം പേര് പട്ടികയില്‍ നിന്നും പുറത്തായി.രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററുള്ള ഏക സംസ്ഥാനം അസമാണ്. 1951ലാണ് ആദ്യമായി അസമില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: