കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദുരിതപ്രദേശങ്ങളില്‍ സന്ദര്‍ശനം തുടങ്ങി. ഉച്ചക്ക് 12.50ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ രാജ്നാഥ് സിംഗ് ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോയി. ചെറുതോണി, ഇടുക്കി ഡാം, തടിയമ്ബാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രദേശങ്ങള്‍ എന്നിവയാണ് മന്ത്രി സന്ദര്‍ശിക്കുക.
രാജ്നാഥ് സിംഗിനൊപ്പം, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം,മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് എന്നിവരും ഉണ്ട്.
സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് 5ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. റവന്യൂ മന്ത്രിി ഇ. ചന്ദ്രശേഖരന്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, വൈദ്യുതി മന്ത്രി എം.എം. മണി, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വൈകിട്ട് 6.10ന് ദല്‍ഹിയിലേക്ക് തിരിച്ചുപോകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: