ചണ്ടീഗഢ്: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷണറീസ് ഓഫ് ജീസസിന്റ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ മൊഴി.
ജലന്ധര്‍ രൂപതയില്‍ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പ്രതിമാസ പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ത്ഥനാ പരിപാടി സഭ നിര്‍ത്തിവെച്ചതായും കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
രാത്രി പ്രാര്‍ത്ഥനാ യോഗം നടക്കുന്നതിനിടെയാണ് ബിഷപ്പ് കന്യാസ്ത്രീമാരെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നത്. പിന്നീട് ഇവരോട് അപമര്യാദയായി പെരുമാറുമായിരുന്നു, കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്ന കാര്യം മദര്‍ സുപ്പീരിയറും അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.
ജലന്ധര്‍ സൈനിക താവളത്തിനടുത്തുള്ള മിഷണറീസ് ഒഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്തെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുത്തത്.
അതിന് മുന്‍പ് ജലന്ധര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു. മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന, സിസ്റ്റര്‍മാരായ മരിയ, അമല, വെര്‍ജീന എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: