കൊച്ചി : കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു വാഗ്ദാനം ചെയ്യുന്നു. മഴക്കെടുതിയെ കേന്ദ്ര കേരള സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉച്ചയോടെയാണ് കേരളത്തിലെത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിയ അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇടുക്കി,എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചത്. ഇടുക്കി ഡാം , ചെറുതോണി പരിസര പ്രദേശങ്ങള്‍ , അടിമാലി , പറവൂര്‍ , ആലുവ താലൂക്കുകളിലെ പ്രളയ പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയതിനു ശേഷമാണ് അദ്ദേഹം എളന്തിക്കരയിലെ ക്യാമ്പില്‍ എത്തിയത്.
വൈകിട്ട് മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയും അദ്ദേഹം നടത്തുന്നുണ്ട്. വൈകിട്ട് 6.10 ന് ദല്ലിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: