ന്യൂദല്‍ഹി: കേരളത്തിലെ മഴക്കെടുതിയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഡൂപ്ളിക്കേറ്റ് പാസ്പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രളയം അവസാനിച്ച് അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ ബന്ധപ്പെടാന്‍ കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
സുഷമ സ്വരാജിന്റെ ട്വിറ്ററിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം വന്നത്. പ്രളയത്തില്‍ കേരളത്തിലെ നിരവധി പേര്‍ക്ക് പാസ്പോര്‍ട്ടും മറ്റ് അനുബന്ധ രേഖകളും നഷ്ടമായിരുന്നു. ഇതേ തുടര്‍ന്നാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം.
കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.. ഉരുള്‍ പൊട്ടലില്‍ ജീവനാശവും സംഭവിച്ചിട്ടുണ്ട് . കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇപ്പോള്‍ കേരളം സന്ദര്‍ശിച്ച് മഴക്കെടുതി വിലയിരുത്തുകയാണ്. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: