ന്യൂദല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി. 2009 ല്‍ ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ തെറ്റായി നല്‍കിയെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേലാണ് അന്വേഷണം.
അമേത്തി ലോക്സഭാ മണ്ഡലം റിട്ടേണിങ് ഓഫിസര്‍ക്കാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച കത്തു റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് വൃത്തങ്ങള്‍ അറിയിച്ചു. ക്രിമിനല്‍ പീനല്‍ കോഡിലെ സെക്ഷന്‍ 195 പ്രകാരം സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം റിട്ടേണിംഗ് ഓഫീസര്‍ക്കാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അദ്ദേഹമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സ്വാമിയുടെ പരാതി റിട്ടേണിംഗ് ഓഫീസര്‍ക്ക് തുടര്‍ നടപടിക്കായി കൈമാറണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ കമ്മീഷന് വ്യക്തിമാക്കി. അസോസിയേറ്റഡ് ജേര്‍ണലിന്റെ ഓഹരി കൈവശമുള്ള കാര്യം സത്യവാങ്മൂലത്തില്‍ രാഹുല്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി തന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഭാവി നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: