ജക്കാര്‍ത്ത: ഒളിമ്പിക്സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കായികമേളയായ ഏഷ്യന്‍ ഗെയിംസിനെ വരവേല്‍ക്കാന്‍ ഇന്തോനേഷ്യ ഒരുങ്ങുന്നു. തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഗെയിംസിന്റെ മുഖ്യ സംഘാടകനായ എറിക്ക് തോഹിര്‍ പറഞ്ഞു. ഈ മാസം പതിനെട്ട് മുതല്‍ അടുത്ത മാസം രണ്ടുവരെ ഇന്തോനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയിലും പലേംബാങ്ങിലുമായാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. 45 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 11000 കായികതാരങ്ങളും അയ്യായിരം ഒഫീഷ്യല്‍സുകളും പങ്കെടുക്കും.
മറ്റ് ആതിഥേയരാജ്യങ്ങളെപ്പോലെ ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കാന്‍ ഇന്തോനേഷ്യക്ക് ആവശ്യമായ സമയം ലഭിച്ചില്ല. കാരണം നേരത്തെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാമെന്ന സമ്മതിച്ച വിയറ്റ്നാമം പിന്മാറിയതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യക്ക് അവസരം ലഭിച്ചത്.
തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അവയെല്ലാം തരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
അടുത്ത ശനിയാഴ്ച ജക്കാര്‍ത്തയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ എഴുപത് ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
ജക്കാര്‍ത്തയിലെ ട്രാഫിക് ജാമാണ് സംഘാടകരെ അലട്ടുന്ന പ്രധാന പ്രശ്നം. ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും സഞ്ചരിക്കാനായി പ്രത്യേക പാതയൊരുക്കും. റോഡിലെ തിരക്ക് ഒഴിവാക്കാനായി ഗെയിംസ് ദിനങ്ങളില്‍ സ്കൂളുകള്‍ അടച്ചിടും. ഗെയിംസിന്റെ സുരക്ഷക്കായി നാല്‍പ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ ജക്കാര്‍ത്തയിലും പലേംബാങ്ങിലുമായി വിന്യസിക്കും.
ഗെയിംസിന്റെ ആവേശം പ്രകടമാണ്. ഗെയിംസിന് വരവേല്‍ക്കാനായി എല്ലായിടത്തും ചുവര് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുകയാണെന്ന് പാലേംബാങ്ങിലെ ജനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: