ബുക്കാറെസ്റ്റ്: സാമൂഹ്യ സുരക്ഷ, നികുതി, പെന്ഷന് തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നുമാവശ്യപ്പെട്ട് റുമേനിയയില്‍ പ്രതിഷേധം തുടരുന്നു. ഞായറാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അഗെര് പ്രസ് വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
റുമേനിയന്‍ ദേശീയ പതാകയുമേന്തി നടത്തിയ റാലി വെള്ളായാഴ്ചത്തേതില് നിന്ന് വ്യത്യസ്തമായി സമാധാനപരമായിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷധ റാലി അക്രമാസക്തമാവുകയും പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ടിയര്‍ഗ്യാസ് ഉള്‍പ്പെടെയുള്ളവ പ്രയോഗിക്കുകയും ചെയ്തിരുന്നു. അന്ന് 400ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 11 പോലീസുകാരും ഉണ്ടെന്നാണ് വിവരം.
അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യങ്ങളോട് റുമേനിയന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: