തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വ്യവസായ മന്ത്രിയായാണ് ഇപി ജയരാജന് ചുമതലയേല്‍ക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്ഭവന് ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലാണ് ചടങ്ങ്.
200 പേര്‍ക്ക് മാത്രമേ ചടങ്ങിലേക്ക് ക്ഷണമുള്ളു. അത്രയും പേര്‍ക്കു മാത്രമായി ചായസല്‍ക്കാരവും നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ജയരാജന് പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ജയരാജന് മന്ത്രിയാകുന്നത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നാണ് ഇ.പി. ജയരാജന് രാജിവയ്ക്കുന്നത്.
ജയരാജന് മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹത്തിന്റെ വകുപ്പുകള്‍ പകരം ചുമതലയേറ്റ എസി മൊയ്തീനാണ് കൈകാര്യം ചെയ്തിരുന്നത്. എസി മൊയ്തീന് തദ്ദേശഭരണവകുപ്പ് മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ന്യൂനപക്ഷം, വഖഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങി വലിയ ചുമതലകള്‍ കെടി ജലീലിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയില്‍ രണ്ടു പേര്‍ക്കാണ് നഷ്ടം സംഭവിച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും പട്ടികവിഭാഗം കൈകാര്യം ചെയ്യുന്ന എ.കെ. ബാലനും.
വിദ്യാഭ്യാസത്തിന്റെ ചിറകരിഞ്ഞാണ് മന്ത്രിസഭാ പുനഃസംഘടന. മന്ത്രി രവീന്ദ്രനാഥിന് ഇനി സ്കൂള്‍കുട്ടികളുടെ കാര്യം മാത്രം നോക്കിയാല്‍ മതി. കോളേജ് തലം മുതലുള്ള ഉന്നത വിദ്യാഭ്യാസം ഇനി കെ.ടി.ജലീല്‍ വഹിക്കും. രവീന്ദ്രനാഥിന്റെ കൈകളില്‍ സര്വ്വകലാവിദ്യാഭ്യാസത്തിന് കാര്യമായ പുരോഗതി ഉണ്ടായില്ല. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു. കാമ്പസുകളില്‍ എസ്എഫ്ഐയുടെ അപ്രമാധിത്യം രവീന്ദ്രനാഥിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പലപ്പോഴും എസ്എഫ്ഐ നേതാക്കളുടെ ചൊല്പ്പൊടിക്ക് വഴങ്ങേണ്ടിവന്നു. രവീന്ദ്രനാഥിനെ ഇത് പലപ്പോഴും ചൊടിപ്പിച്ചിരുന്നു. ഇതോടെ ഈ മേഖലയില്‍ മന്ത്രി കാര്യമായ ശ്രദ്ധ നല്‍കിയതുമില്ല. ഏറ്റവും ഒടുവില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ വിവാദവും വിദ്യാഭ്യാസ വകുപ്പിന്റെ ചിറകരിയുന്നതിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: