ന്യൂദല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി സിംഗപൂര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന പൗരത്വ- പാസ്പോര്‍ട്ട് അപേക്ഷകള്‍ തള്ളി.
സിബിഐയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്റര്‍പോള്‍ ജൂലൈ മാസത്തിലാണ് നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
പ്രതികളുടെ സാന്നിധ്യമറിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ 192 രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം കുറ്റവാളി കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങും.
നീരവ് മോദിയുടെ പാസ്പോര്‍ട്ട് വിദേശ കാര്യമന്ത്രാലയം മരവിപ്പിച്ച വിവരം രേഖപ്പെടുത്തിയ ഇന്റര്‍പോളിന്റെ വിതരണ നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നു. സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു. നീരവ് മോദി ഒളിച്ചു താമസിക്കുന്നുവെന്ന് സംശയമുള്ള ആറു രാഷ്ട്രങ്ങളോട് നീരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: