ബംഗളൂരു: ജപ്പാനിലെ ഒരു നഗരം ലക്ഷ്മി ദേവിയുടെ പേരിൽ അറിയപ്പെടുന്നുണ്ടെന്ന് ജപ്പാന്റെ കോൺസൽ ജനറൽ തകയുകീ കിറ്റഗാവ. ലക്ഷ്മിയുടെ ക്ഷേത്രം എന്നര്‍ഥം വരുന്ന പേരുള്ള ‘കിചിജോയ്’ ഒരു പട്ടണം ജപ്പാനിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബംഗളൂരുവിലെ സ്വകാര്യ കോളേജായ ഫാകള്‍ടി ഓഫ് ദയാനന്ദ് സാഗറിലെ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോക്കിയോയ്ക്കു സമീപമുള്ള ‘കിചിജോയ്’ (Kichijoi) എന്ന പട്ടണത്തിന്റെ പേരിന്റെ അര്‍ഥം ലക്ഷ്മിക്ഷേത്രം എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയാണ് ലക്ഷ്മി. ജപ്പാനും ഇന്ത്യയും വ്യത്യസ്തമാണെന്ന് പലരും പറയാറുണ്ടെങ്കിലും അത് ശരിയല്ല. ജപ്പാനില്‍ ഹിന്ദുദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ടെന്നും കിറ്റിഗാവ ചൂണ്ടിക്കാട്ടി. ജാപ്പനീസ് ഭാഷയിലും ഇന്ത്യന്‍ ഭാഷകളുടെ സ്വാധീനമുണ്ട്. നിരവധി സംസ്കൃതപദങ്ങള്‍ ജാപ്പനീസ് ലിപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജാപ്പനീസ് പണ്ഡിതൻ പറയുന്നതനുസരിച്ച്, ഏതാണ്ട് 500 ജപ്പാനീസ് വാക്കുകളുടെ ഉത്ഭവം സംസ്കൃതത്തിലും തമിഴിലുമാണ്. ഇന്ത്യന്‍ ഭാഷകള്‍ തങ്ങളുടെ ഭാഷയെയും ആരാധനാ പാരമ്പര്യത്തെയും വളരെയധികം സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ജാപ്പനീസ് ഡിഷ് ‘സുഷി’ അരിയും വിനാഗിരിയും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ‘സുഷി’ സംസ്കൃത വാക്കായ ‘സാലിയ’യിൽ നിന്നുള്ള ‘ശാരി’യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്റെ അര്‍ഥം അരി എന്നാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: