ന്യൂദല്‍ഹി: പുതുതലമുറയില്‍ പെട്ട ആറു പട്രോളിങ്ങ് കപ്പലുകള്‍ നിര്‍മിക്കാന്‍ പ്രതിരോധമന്ത്രാലയം അനുമതി നല്കി. കൊച്ചി കപ്പല്‍ നിര്‍മാണശാല അടക്കമുള്ള ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ ഇവ നിര്മിക്കാപനാണ് പദ്ധതി. 4941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് അധ്യക്ഷയായ, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള സമിതിയാണ് അനുമതി നല്‍കിയത്.
ഇവയില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഘടിപ്പിക്കും. മെച്ചപ്പെട്ട സെന്സറുകളുംം റഡാറുകളുമാകും ഇവയില്‍. ഇവ നാവികസേനക്ക് ലഭിക്കുന്നതോടെ കടല്‍ സുരക്ഷ കൂടുതല്‍ ശക്തമാകും. പ്രതിരോധം, കടലിലെ സ്വത്തുക്കളുടെ സംരക്ഷണം, തെരച്ചില്‍, കടല്‍ക്കൊള്ളക്കാര്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് എല്ലാം ഉപയോഗിക്കാന്‍ കഴിയുന്നതാണിവ. നാവികസേനയ്ക്ക് ഇപ്പോള്‍ സരയൂ ക്ലാസില്‍പ്പെട്ട നാലും സുകന്യ ക്ലാസില്‍പ്പെട്ട ആറും ഓഫ് ഷോര്‍ പട്രോള്‍ കപ്പലുകളുണ്ട്. അഞ്ചെണ്ണം നിര്‍മിക്കാന്‍ സ്വകാര്യ കപ്പല്‍ശാലകള്‍ക്ക് 2974 കോടി നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: