ഇടുക്കി: സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം കുറയുന്നു. ഇടുക്കി അടക്കമുള്ള സംഭരണികളിലെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതാണ് ജലശേഖരം കുറയാന്‍ കാരണം. വെള്ളിയാഴ്ച രാവിലെ 97 ശതമാനമായിരുന്ന ജലനിരപ്പ് രണ്ട് ദിവസമായി കുറയുകയാണ്. ശനിയാഴ്ച 96 ആയി, ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 95 ശതമാനമായും കുറഞ്ഞു.
3,938.377 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പപ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ശേഖരത്തിലുള്ളത്. 138.789 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തിയപ്പോള്‍ ഈ മാസം ഇതുവരെ ഇത് 1,178.542 ആയിരുന്നു.
പമ്പ-99, ഷോളയാര്‍-100, ഇടലയാര്‍-99, കുണ്ടള-66, മാട്ടുപ്പെട്ടി-97, കുണ്ടള-66, കുറ്റ്യാടി-100, തരിയോട്-100, ആനയിങ്കല്‍-43, പൊന്മുടി-97, നേര്യമംഗലം-97, പൊരിങ്കല്‍-86, ലോവര്‍ പെരിയാര്‍-76 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
അതേസമയം, മാട്ടുപ്പെട്ടി സംഭരണി അതിന്റെ പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്. മഴ തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനകം ഷട്ടര്‍ തുറക്കാനാണ് നീക്കം. ഇവിടെ നിന്ന് തുറന്നുവിടുന്ന വെള്ളം കുണ്ടളയിലാണ് എത്തുക. രണ്ട് ദിവസമായി കുറഞ്ഞുനിന്ന മഴ വീണ്ടും കൂടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കുറ്റ്യാടിയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത് 16.7 സെ.മീ. പൊന്മുടി-11.2, കക്കി-10.4, ലോവര്‍ പെരിയാര്‍- 9.9, തരിയോട്-8.7 പമ്പ-7.7, മാട്ടുപ്പെട്ടി-7.5 സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞത് ഇടമലയാറിലാണ്-4.5 സെ.മീ. ഇവിടെ അഞ്ച് ദിവസത്തിനിടെ 47 സെ.മീ മഴ പെയ്തു. 37.936 ദശലക്ഷം യൂണിറ്റായിരുന്നു മൊത്തം ജലവൈദ്യുതി ഉല്‍പ്പാദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: