കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജീവനക്കാരുടെ ബോണസ് സംബന്ധിച്ച പ്രഖ്യാപനം അത്യന്തം ഖേദകരമാണെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ജീവനക്കാരെയും അധ്യാപകരെയും ഒന്നാകെ വഞ്ചിക്കുകയാണ് ബോണസ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് യോഗം അഭിപ്രായപ്പെട്ടു. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിധിയില്ലാതെ ക്ലാസ് മൂന്ന്, നാല് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഏഴായിരം രൂപ ബോണസ് അനുവദിക്കുമ്പോള്‍ കേരളത്തിലെ 90ശതമാനം ജീവനക്കാര്‍ക്കും ലഭിക്കാത്ത നാലായിരം രൂപയുടെ ബോണസ് പ്രഖ്യാപനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ ബോണസ് തീരുമാനത്തില്‍ പ്രതിഷേധിച്ചും, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പരിധികളില്ലാതെ എല്ലാ ജീവനക്കാര്‍ക്കും പന്ത്രണ്ടര ശതമാനം ബോണസ് അനുവദിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് ഉടന്‍ നടപ്പിലാക്കുക, പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തി ഏകീകരിക്കുക. തൊഴില്‍ കരം എടുത്തുകളയുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് പി.കെ.ജയപ്രകാശ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്, ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത്, സി.രമേശന്, കെ.കെ.സന്തോഷ്, എം.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: