ഇരിട്ടി: സ്കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങള് വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ കാക്കയങ്ങാട് സ്വദേശിയില്‍ നിന്നും ഇരുപതോളം ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കായപ്പനച്ചിയിലെ എട്ടിയില്‍ ഹൗസില്‍ പുഷ്പരാജ് (44) നെ മുഴക്കുന്ന് എസ്ഐ പി.വിജേഷ് അറസ്റ്റ് ചെയ്തു.
വിളക്കോട് യുപി സ്കൂളിന് സമീപം നിരോധിത പുകയില ഉല്പന്നങ്ങളായ ഹാന്‍സ് ഉള്‍പ്പെടെയുള്ളവ വില്‍ക്കാനായി എത്തിയ പുഷ്പരാജിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെ ഒമിനി വാന്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ ഇരുപതു ചാക്കുകളിലായി സൂക്ഷിച്ച ഇരുപത്തി അമ്പതിനായിരത്തോളം പാക്കറ്റ് പാന്‍ ഉല്പന്നങ്ങളാണ് ഉണ്ടായിരുന്നത്. മംഗളൂരുവില്‍ നിന്നും ഓമ്നി വാനില്‍ എത്തിക്കുന്ന ഇത്തരം ലഹരി ഉത്പന്നങ്ങള്‍ ജില്ലയിലെ വിവിധ കടകള്‍ക്ക് നല്‍കിയിരുന്നു ഇയാള്‍ ചെയ്തിരുന്നത്. സ്കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിലായിരുന്നു ഇവ ഏറെയും വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും ഇത്തരം കേസ്സുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. കുറച്ചു കാലമായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മുഴക്കുന്നു എസ്ഐ പി.വിജേഷിനെ കൂടാതെ എഎസ്ഐമാരായ രാജേഷ്, ശ്യാമള, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.കെ.ശശീന്ദ്രന്, നൗഷാദ്, വിജയന് തുടങ്ങിയവരും ഇയാളെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: