കണ്ണൂര്‍: ഹരിയാനയില്‍ അഞ്ചുകോടിരൂപയുടെ വെട്ടിപ്പ് നടത്തി മുങ്ങിയ മലയാളിയെ തെരഞ്ഞ് ഹരിയാന പോലീസ് പയ്യന്നൂരിലെത്തി. കോട്ടയം വാഴൂരിലെ പാട്ടുപ്പാറ പുത്തന്‍പുരക്കല്‍ ശാന്തമ്മ തങ്കപ്പന്റെ മകന് ഗിരിമോനെ (46) അന്വേഷിച്ചാണ് ഹരിയാന പോലീസ് എത്തിയത്. ശാന്തമ്മയുടെ വാഴൂരിലെ മേല്‍വിലാസത്തിലുള്ള ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമായാണ് അന്വേഷണ സംഘം എത്തിയത്.
ഗിരിമോന്‍ ഇപ്പോള്‍ താമസിച്ചുവരുന്നത് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ രാമന്തളിയിലാണെന്ന വിവരത്തെ തുടര്‍ന്നാണ് ഹരിയാന പോലീസ് എത്തിയത്. ഏറെക്കാലം ഹരിയാനയില്‍ താമസിച്ച് വരുന്ന ഗിരിമോന്‍ ഹരിയാന സ്വദേശിയുമായി ചേര്‍ന്ന് നടത്തിയ ബിസിനസിനിടയില്‍ അഞ്ച്കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നുവെന്ന് ഹരിയാന പോലീസ് പറഞ്ഞു. രാമന്തളിയിലെ വിലാസത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഗിരിമോനെയും അമ്മ ശാന്തമ്മയെയും കണ്ടെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: