ശബരിമല: കനത്ത മഴയില്‍ പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിറപുത്തരി പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് വണ്ടിപ്പെരിയാര്‍ പുല്ലുമേട് വനം വഴി വനപാലകരുടെ അകമ്പടിയോടെ സന്നിധാനത്തേയ്ക്ക് തിരിച്ചു. പൂജകള്‍ക്കുള്ള കതിര്‍കറ്റകളും ഇതുവഴി കൊണ്ടുപോകുന്നുണ്ട്.
പമ്പ ത്രിവേണിയില്‍ തീര്‍ത്ഥാടകര്‍ക്ക് കടന്നുപോകാനാവാത്ത വിധം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. നിറപുത്തരി ആഘോഷങ്ങള്‍ക്കായി പാലക്കാട്, കൊല്ലംകോട്, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നും കൊയ്ത കറ്റകള്‍ പമ്പയില്‍ എത്തിച്ചുവെങ്കിലും അത് സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാനായില്ല. തുടര്‍ന്നാണ് പുല്ലുമേട് വനം വഴി എത്തിക്കാന്‍ തീരുമാനിച്ചത്.
വണ്ടിപ്പെരിയാര്‍ വഴി പുല്ലുമേട് എത്തിയാല്‍ ഒമ്പത് കിലോമീറ്റര്‍ വനത്തിലൂടെ നടന്നെങ്കിലേ സന്നിധാനത്ത് എത്താനാകൂ. എന്നാല്‍ കനത്ത മഴ പെയ്യുന്നത് യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ശബരിമലയുടെ സമീപകാല ചരിത്രത്തിലൊന്നും ഉണ്ടാകാത്ത വെള്ളപ്പൊക്കമാണ് പമ്പയില്‍ അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: