ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതം 72-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ്. രാജ്യമെങ്ങും ആഘോഷപരിപാടികള്‍ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. സ്ത്രീ സ്വാതന്ത്ര്യത്തെയും സ്ത്രീ ശക്തിയെയും ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. സ്ത്രീകളുടെ അവകാശങ്ങളുടെ സംരക്ഷിക്കുന്ന സമൂഹമാണ് നാടിനാവശ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിയാണ് രാംനാഥ് കോവിന്ദ് സ്വാതന്ത്രദിന സന്ദേശം പൂര്‍ത്തിയാക്കിയത്.
എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ നിറയുക കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍. പ്രസംഗം തത്സമയം യൂ ട്യൂബിലും ഗൂഗിളിലും സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം പരമാവധി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തത്സമയ സംപ്രേഷണം. 2017 ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങാണ് ഇതിന് മുന്‍പ് ഗൂഗിള്‍ സംപ്രേഷണം ചെയ്തത്.
നാലര വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍ മോദി പ്രസംഗത്തില്‍ പരാമര്‍ശിക്കും. ഇതിനായി നേട്ടങ്ങളുടെ കണക്കുകള്‍ നല്കാന് അദ്ദേഹം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത്, സ്വച്ഛ് ഭാരത്, ജന്‍ധന്‍ യോജന, ഉജ്ജ്വല്‍ പദ്ധതി, നമാമി ഗംഗ, സൗഭാഗ്യ വൈദ്യുത പദ്ധതി എന്നിവയാകും പ്രധാനമായും പ്രസംഗത്തില്‍ ഇടംനേടുക. പ്രസംഗം 20 പ്രാദേശിക ഭാഷകളിലേക്ക് ദൂരദര്ശന് മൊഴിമാറ്റം നടത്തും. ഭീകരാക്രമണത്തിന് ലഷ്കര്‍ ഇ തൊയ്ബയും ഹിസ്ബുള്‍ മുജാഹിദ്ദീനും പദ്ധതി തയാറാക്കിയെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: