കൊച്ചി: നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേയ്ക്ക് അടച്ചിട്ടു. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടും. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റണ്‍വേയും പാര്‍ക്കിംഗ് ബേയുമടക്കം വെള്ളത്തിനടിയിലായി.
കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ ചെങ്കല്‍ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറുകയായിരുന്നു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുമണിവരെയാണ് നിര്‍ത്തിവച്ചിരുന്നത്.
നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് സിയാല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: