തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍നിന്നു സൈന്യം രക്ഷപ്പെടുത്തിയവരെ വ്യോമമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 20 പേരെ ശംഖുമുഖം ടെക്നിക്കല്‍ മേഖലയില്‍ എത്തിച്ചു. ചാല ബോയ്സ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്.
പത്തനംതിട്ടയില്‍ യുദ്ധസമാനമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ജില്ലയില്‍ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രങ്ങള്‍ സൈന്യം നടത്തിവരികയാണ്. നിരവധിപ്പേരാണ് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. 28 ഓളം ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 23 ബോട്ടുകള്‍ കൂടി സ്ഥലത്ത് എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ആയിരങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. റാന്നി മുതല്‍ ആറന്മുള വരെയുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. വീടിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലേക്കും വെള്ളം കയറി കുടുംബങ്ങളാകെ ടെറസില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: