ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. അണക്കെട്ടിലെ നിലവിലെ സ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി ഉപസമിതിയോട് ആവശ്യപ്പെട്ടു. ജലനിരപ്പ് കുറയ്ക്കാനാവുമോയെന്നും സുപ്രീംകോടതി ചോദിച്ചു. നിര്‍ദേശം.
അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന്പരിശോധിക്കണം. നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ റോയിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയതെങ്കിലും വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് തമിഴ്നാടിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: