1981-ല ഒരു സംഭവം. അടല്‍ജി അന്ന് കേരളത്തില്‍ മൂന്നു ദിവസത്തെ പര്യടന പരിപാടികളില്‍ ഉണ്ടായിരുന്നു. സ്വീകരണ പരിപാടികളിലൊന്നില്‍ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നത് വാജ്പേയി ശ്രദ്ധിച്ചു. ഭാവി പ്രധാനമന്ത്രി എന്ന് ആവര്ത്തിക്കുന്നതുകേട്ടപ്പോള് അദ്ദേഹം എന്താണ് പ്രസ്താവനയെന്ന് ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ ഭാവിപ്രധാനമന്ത്രിയെന്നു വിശേഷിപ്പിക്കുന്നുവെന്ന് മനസിലാക്കി അടല്‍ജി പറഞ്ഞു, ”പറഞ്ഞതു പറഞ്ഞു, ഇനി അങ്ങനെ പറയരുത്.”
അടല്‍ജി അന്ന് കേരള പര്യടനം കഴിഞ്ഞ് കന്യാകുമാരിയില്‍ ഒരു ദിവസം വിശ്രമിക്കാന്‍ ആഗ്രഹിച്ചു. വിവരം എങ്ങനെയോ കന്യാകുമാരിയിലെ ബിജെപി പ്രവര്‍ത്തകര്‍ അറിഞ്ഞു. അവര്‍ വിപുലമായ സ്വീകരണത്തിന് ഏര്‍പ്പാടു ചെയ്തു. എന്നാല്‍ മൂന്നു ദിവസത്തെ യാത്രകള്‍ കഴിഞ്ഞ് ക്ഷീണിച്ച അടല്‍ജി ദല്‍ഹിക്കു മടങ്ങാന്‍ അതിനിടെ തീരുമാനിച്ചിരുന്നു. രാവിലെ വന്‍ സന്നാഹങ്ങളോടെ നാഗര്‍കോവിലില്‍ കാത്തുനിന്ന നേതാക്കളും തിരുവനന്തപുരത്തെ നേതാക്കളും അദ്ദേഹത്തെ നാഗര്‍കോവിലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ, മുന്‍കുട്ടി തയാറാക്കാത്ത പരിപാടിയിലേക്ക് വരില്ലെന്ന് വാജ്പേയി തീരുമാനം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: