ന്യൂദല്‍ഹി: കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ പുതു തലമുറയിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരെ വരയ്ക്കുന്ന ഒരു രാഷ്ട്രീയ നേതാവ് വാജ്പയ് മാത്രമായിരിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്.
കഴിഞ്ഞ പത്ത് വര്‍ഷമായി വാജ്പയ് നടക്കുന്നതും സംസാരിക്കുന്നതും കാര്‍ട്ടൂണിലൂടെ മാത്രമായിരിക്കും. വാജ്പയ് ഭരണം അവസാനിച്ചതിന് ശേഷം നീണ്ട പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോദിയുടെ നേത്യത്ത്വത്തില്‍ ഭരണത്തിലെത്തിയത്. ബിജെപിയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ സര്ക്കാരുണ്ടായപ്പോഴും വാജ്പയ് കാര്‍ട്ടൂണില്‍ വന്നു. നരേന്ദ്ര മോദിയോടൊപ്പം ഇന്ത്യയിലെ പല കാര്‍ട്ടൂണിസ്റ്റുകളും വാജ്പയേയും വരച്ചത് അദ്ദേഹത്തിന്റെ ജനസമ്മിതി ഒന്നുകൊണ്ട് മാത്രമായിരിക്കുമെന്നും സുധീര്‍നാഥ് ചൂണ്ടിക്കാട്ടി.
ഇന്ന് ജീവിച്ചിരിക്കുന്ന ഒരു നേതാവിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒന്നാണ് വാജ്പയ്ക്ക് അവകാശപെടാന്‍ ഉള്ളത്. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് ശങ്കര്‍ മുതല്‍ പുതു തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ വരെ വാജ്പയെ വരച്ചിരിക്കുന്നു എന്നത്. ഇന്ത്യ എത്രയോ നേതാക്കളെ കണ്ടിരിക്കുന്നു, പക്ഷെ ഇന്നും കാര്‍ട്ടൂണിസ്റ്റുകള്‍ മഹാത്മാ ഗാന്ധിജിയെ കാര്‍ട്ടൂണില്‍ വരയ്ക്കുന്നു. നെഹ്റുവും, ഇന്ദിരാ ഗാന്ധിയും മാത്രമാണ് അതുകഴിഞ്ഞാല്‍ കുറച്ചെങ്കിലും കാര്‍ട്ടൂണില്‍ വന്നിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി പൊതു പരിപാടികളിലൊന്നും പങ്കെടുക്കാത്ത, പ്രസ്ഥാവനകള്‍ പോലും നടത്താത്ത വാജ്പയ് കാര്‍ട്ടൂണുകളിലൂടെയാണ് കഴിഞ്ഞ പത്ത് വര്‍ഷവും പ്രത്യക്ഷപ്പെട്ടതെന്ന കാര്യം നിസ്സാരമല്ലെന്നും സുധീര്‍നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: