പത്തനംതിട്ട: പ്രളയത്തിലും ഉരുള്‍പൊട്ടലിലും പത്തനംതിട്ട ജില്ലയില്‍ രണ്ടു മരണം, നാലുപേരെ കാണാതായി.
പ്രളയത്തിനിടെ ചികില്‍സ ലഭിക്കാതെയും രണ്ടു മരണമുണ്ട്. റാന്നി ഇട്ടിയപ്പാറയില്‍ വെള്ളം കയറി വരുന്നതു കണ്ടു നിന്ന ആഘാതത്തില്‍ വീട്ടമ്മ മരിച്ചു. ബൈപാസ് റോഡരികില്‍ ചുഴികുന്നില്‍ ഗ്രേസി ഏബ്രഹാമാണ് ( 70) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിയില്‍ മണ്ണിടിഞ്ഞ് അശോകന് (55) മരിച്ചു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെടുകയായിരുന്നു. റാന്നിയിലെ പ്രഭാകരാ സ്റ്റോഴ്സ് ഉടമ പ്രഭാകരന്, ഇരവിപേരൂര്‍ കാറ്റാണശേരില് കുഞ്ഞുമോന് എന്നിവരാണ് യഥാസമയം ചികില്‍സ കിട്ടാതെ മരിച്ചത്. അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
വയ്യാറ്റുപുഴ കുളങ്ങരവാലി മണ്ണില്‍ രമണി ( 50) ,ഭര്‍ത്താവ് രാജന് (55) എന്നിവരെ ഉരുള്‍പൊട്ടലില്‍ കാണാതായി. ഇവരുടെ വീട് അടക്കം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.മുണ്ടന്‍പാറയില്‍ ഉരുള്‍പൊട്ടലില്‍ അര്ക്കവിലാസം സുരേന്ദ്രന് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മ, മഴ കാരണം വീട്ടില്‍ കയറി നിന്ന ഗുരുനാഥന്മണ്ണ് സ്വദേശിയായ തൊഴിലാളി എന്നിവരെ കാണാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: