മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപറ്റനും കോച്ചുമായ അജിത് വഡേക്കര്‍ (77) അന്തരിച്ചു. മുംബൈയിലെ ജാസ്ലോക്ക് ആശുപത്രയിലായിരുന്നു അന്ത്യം. രോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
വിദേശമണ്ണില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത നായകനാണ്. 1970ല്‍ വഡേക്കര്‍ നയിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നേടി. ആ വര്‍ഷം തന്നെ വഡേക്കറുടെ നായകത്വത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയും സ്വന്തമാക്കി.
37 ടെസ്റ്റ് കളിച്ച വഡേക്കര്‍ ഒരു സെഞ്ചുറിയും പതിനാല് അര്‍ധ സെഞ്ചുറിയുമുള്‍പ്പെടെ 2113 റണ്‍സ് നേടിയിട്ടുണ്ട്. 31.07 ശതമാനമാണ് ശരാശരി. രണ്ട് ഏകദിനങ്ങളും കളിച്ചു.
പ്രസിഡന്റ് രാം നാഥ്് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വഡേക്കറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: