ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യ പരുഷ , വിനിതാ വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍ പ്രതീക്ഷയുമായാണ് ഇറങ്ങുക. 1990ലാണ് പുരഷുന്മാരുടെ കബഡി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയത്്. അന്ന് മുതല്‍ എല്ലാ ഗെയിംസിലും ഈ ഇനത്തില്‍ ഇന്ത്യയാണ് സ്വര്‍ണം നേടിയത്. റെയ്ഡര്‍ അജയ് താക്കുറിന്റെ നേതൃത്വത്തിലാണ് ഇത്തവണ പോരിനിറങ്ങുന്നത്.
വനിതകളുടെ കബഡിയിലും ഇന്ത്യക്ക് തന്നെയാണ് ആധിപത്യം. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതകളാണ് സ്വര്‍ണ കിരീടം ചൂടിയത്. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണ കളിക്കളത്തിലിറങ്ങുന്നത്.
ഇന്ത്യന്‍ പുരുഷ ടീം അപാരഫോമിലാണ്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിലും ദുബായ് കബഡി മാസ്റ്റേഴ്സിലും ഇന്ത്യ ചാമ്പ്യന്മാരായി. സ്വര്‍ണം നേടുകയാണ് ലക്ഷ്യമെന്ന് റെയ്ഡര്‍ മോനു ഗോയാറ്റ് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്ന ടീമുകളെല്ലാം മികച്ചതാണ്. കൊറിയയും ഇറാനും ശക്തരാണ്. പാക്കിസ്ഥാനും ബംഗ്ലാദേശും മോശമല്ല.
2010 ലെ ഏഷ്യന്‍ ഗെയിസിലാണ് വനിതാ കബഡി ഉള്‍പ്പെടുത്തിയത്. ഇന്ത്യയാണ് അന്ന് ചാമ്പ്യന്മാരായത്. 2014 ല്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ഇറാനെ പത്ത് പോയിന്റിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ അന്ന്് സ്വര്‍ണം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: