പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാലിയില് ഉരുള്‍പൊട്ടലില്‍ പത്തു വയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി. വെള്ളപ്പാച്ചിലായതിനാല് സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
സൈലന്റ്വാലിയില് ജീവനക്കാരുടെ ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണു. ആളപായമില്ല. ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂവായിരത്തോളം പേര് കഴിയുന്നു.
അട്ടപ്പാടി ചുരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അട്ടപ്പാടി ഒറ്റപ്പെട്ടു. കുതിരാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. പുഴകളും പാലങ്ങളും നിറഞ്ഞൊഴുകുന്നു. പാലങ്ങള്‍ ഒലിച്ചുപോയി.
ജില്ലയില്‍ ഗതാഗതം ഭാഗികമായി നിലച്ചു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു.സൈന്യത്തിന്റെ നേതൃത്വത്തില്‍ പലയിടത്തും താല്‍ക്കാലിക പാലങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമം തുടരുകയാണ്. പട്ടാമ്പിയില്‍ ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു. മിക്ക ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴകള്‍ കരകവിഞ്ഞൊഴുകുന്നു
ഏക്കറുകണക്കിന് കൃഷിയിടം വെള്ളത്തിനടിയില്‍. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കോയമ്പത്തൂരില്‍ നിന്നുള്ള 200 സിആര്‍പിഎഫ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: