ഇടുക്കി: ഇടുക്കി സംഭരണിയില്‍ നിന്ന് ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് കൂട്ടില്ല. സെക്കന്‍ഡില്‍ 15 നിന്ന് 17 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കാന്‍ നീക്കം നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു.
പെരിയാര്‍ തീരം ഇന്നു വരെ കാണാത്ത പ്രളയം നേരിടുമ്പോള്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടരുതെന്ന അഭ്യര്‍ഥന പരിഗണിച്ചാണിത്. ഇന്നലെ രാവിലെ മുതല്‍ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ടെങ്കിലും പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
2402.92 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 14 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ 1,15,000 ലിറ്റര്‍ വെള്ളമാണ് മൂലമറ്റത്ത് വൈദ്യുതി ഉല്പാദനത്തിനായി കൊണ്ടുപോകുന്നത്. മൂന്ന് ദിവസത്തിനിടെ മാത്രം പദ്ധതി പ്രദേശത്ത് 71.4 സെ.മീ. മഴ ലഭിച്ചു. 24 മണിക്കൂറിനിടെ മാത്രം ഇത് 18 സെ.മീ. ആണ്. ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ ചെറുതോണി ടൗണിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലായി. മാധ്യമപ്രവര്‍ത്തകരടക്കം നൂറ്കണക്കിന് പേരാണ് ചെറുതോണിയിലും ഇടുക്കി കളക്ട്രേറ്റിലുമായി ദിവസങ്ങളായി പുറംലോകവുമായി ബന്ധപ്പെടാനാകാതെ അകപ്പെട്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: