കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണ പദ്ധതി റദ്ദാക്കി. ഹെലി കോപ്റ്റര്‍ തിരിച്ചിറക്കി.
കനത്ത മഴയെ തുടര്‍ന്നാണിത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി, തുടര്‍നടപടികള്‍ നിശ്ചയിക്കും.
ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി സ്ഥതിഗതികള്‍ ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു. സഹായങ്ങള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, ഇനി വേണ്ടത്, ദുരന്തത്തിന്റെ ആഘാതം തുടങ്ങിയവ മനസിലാക്കി.
റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി അല്‍േഫാണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായപ്രകാരം, കൂടുതല്‍ വെള്ളപ്പൊക്കം സംഭവിച്ചിട്ടുള്ള റാന്നി, ചെങ്ങന്നൂര്‍, പത്തനംതിട്ട, ആലുവ, ചാലക്കുടി ഭാഗങ്ങളിലാണ് നിരീക്ഷണം. തിരുവനന്തപുരത്ത് ആകാശ നിരീക്ഷണം നടത്തി.
കൊച്ചിയില്‍ വ്യോമസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇനിയുള്ള പദ്ധതി, ഒരുക്കങ്ങള്‍ തുടങ്ങിയവയും അടിയന്തര ആവശ്യങ്ങളും ചര്‍ച്ച ചെയ്യും. ദല്‍ഹിയിലേക്ക് പത്തരയ്ക്ക് അദ്ദേഹം മടങ്ങും.
ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ചയുണ്ട്. കേരള കാര്യങ്ങളാണ് ഒരു വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: