ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 22 -ാം പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയിലായിരുന്നു ചടങ്ങ്. വെള്ളിയാഴ്ച, പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി സഭാ നേതാവായി ഇമ്രാനെ അംഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നാഷണല്‍ അസംബ്ലിയില്‍ ചെറുകക്ഷികളുടെ പിന്തുണയോടെയായിരിക്കും ഭരണം.
ഇടക്കാല പ്രധാനമന്ത്രി നസിറുള്‍ മുള്ക്, സ്പീക്കര്‍ ആസാദ് ഖൈ്വസര്‍, കരസേനാ മേധാവി ഖാമര്‍ ജാവേദ് ബജ്വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്, നാവിക സേനാ തലവന്‍ സഫര്‍ മഹ്മൂദ് അബ്ബാസി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്ന് പ്രത്യേക അനുമതിയോടെ ക്രിക്കറ്റ് താരം നവ്ജോത് സിദ്ദു പങ്കെടുത്തു. പാക്കിസ്ഥാന് വിദേശ രാജ്യങ്ങളില്‍നിന്ന് ആരെയും ക്ഷണിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: