കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ കുറഞ്ഞെങ്കിലും മലയോരമേഖല കുന്നിടിച്ചില്‍ ഭീഷണിയില്‍. മലയോരമേഖലയില്‍ കഴിഞ്ഞ ദിവസം ശക്തമായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് വ്യാപകമായ നാശനഷ്ടമുണ്ടായ അമ്പായത്തോട്, പാല്‍ചുരം, കൊട്ടിയൂര്‍, നരിക്കോട് മല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ചില്‍ ഭീഷണിയിലാണ്. തലശ്ശേരി വളവുപാറ റോഡില്‍ ഇന്നലെ കുന്നിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇരിട്ടി നേരമ്പോക്ക് റോഡില്‍ കുന്നിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ സമീപത്തെ പ്രഗതി കോളേജിലേക്ക് മാറ്റി താമസിപ്പിച്ചു. മഴക്കെടുതി ഏറെ ബാധിച്ച അയ്യന്‍കുന്ന് പഞ്ചായത്തില്‍ നൂറ്റന്പത് ഹെക്ടറോളം കൃഷി നശിച്ചതായാണ് കണക്ക്. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.
മലയോരമേഖലയായ കോളയാട് പഞ്ചായത്തിലെ പെരുവയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകമായി കൃഷിഭൂമി ഒലിച്ചുപോയി. നിരവധി വീടുകളില്‍ വെള്ളം കയറി. മരങ്ങള്‍ ഒഴുകിവന്ന് പാലങ്ങളില്‍ തങ്ങിയതിനാല്‍ കടലുകണ്ടം, ചന്ദ്രോത്ത് പാലങ്ങള്‍ ഉപയോഗശൂന്യമായി. ഇരുപത്തിരണ്ട് കുടുംബങ്ങളിലെ നാല്‍പ്പത്തിയെട്ടോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കീഴൂര്‍ക്കുന്ന്, കിളിയന്തറ, കുന്നോത്ത്, കൂട്ടുപുഴ വളവുപാറ, കൊട്ടിയൂര്‍ അമ്പായത്തോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ചില്‍ ഭീഷണിയിലാണ്. പല കുന്നുകളിലുമുണ്ടായിട്ടുള്ള വലിയ വിള്ളലുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്.
ഇരിട്ടി കോറമുക്കില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ പയഞ്ചേരിമുക്ക് റോയല്‍ എഞ്ചിനീയറിംഗ് ഉടമ കെ.വി.ഡൊമിനിക്കിനെ ഇന്നലെയും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ഇന്നലെ രാവിലെ മുതല്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയിലെ ശക്തമായ ഒഴുക്ക് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര് മരിച്ച മടിക്കേരിയില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമാണ്. മടിക്കേരി മക്കന്തൂര്‍ സ്വദേശി സാബു, ജുഡു പാല ഗ്രാമത്തിലെ വസപ്പ, സോമവാര്‍പേട്ടയിലെ 14 ദിവസം പ്രായമായ ഒരു കുട്ടിയുമാണ് മണ്ണിടിച്ചിലില്‍ മരണപ്പെട്ടത്. വീടിന് സമീപമുള്ള കുന്നിടിഞ്ഞാണ് മൂവരും മരിച്ചത്. ഇതോടെ മടിക്കേരിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി.
നൂറിലധികം പേര് കട്ടേക്കരി കുന്നില്‍ ഒറ്റപ്പെട്ടു കഴിയുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കണാതായതായും പറയുന്നു. കാണാതായവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ സഹായം ഉണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. കുടകിന്റെ പല ഭാഗത്തും മുമ്പില്ലാത്ത വിധമുള്ള നാശനഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. കുശാല്‍ നഗര്‍ ഉള്‍പ്പടെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: