കൊച്ചി: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് വന്‍തോതിലുള്ള സൈനിക സംവിധാനങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമില്ലാത്തതാണ് മുഖ്യപ്രശ്നം. സംസ്ഥാനത്ത് ദേശീയ ദുരന്ത നിയന്ത്രണ സേനയുടെ 57 സംഘം പ്രവര്‍ത്തന സജ്ജമായുണ്ട്. ഇതില്‍ 1300 പേരാണുള്ളത്. 435 ബോട്ടുകളും ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്.
സൈന്യം പത്ത് കോളത്തെ വിന്യസിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്റെ പത്തു ടീമിലായി 790 പരിശീലനം നേടിയ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. നാവികസേനയുടെ 82 ടീമുകളിലായി ആയിരത്തോളം പേരുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ 42 ടീമുകളും രണ്ട് ഹെലിക്കോപ്റ്ററുകളും രണ്ട് ചെറുകപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
മൂന്ന് സൈനിക സംവിധാനത്തിലും തീരദേശ സംരക്ഷണ സേനയിലും നിന്നായി വലിയ സംവിധാനമാണ് പ്രവര്‍ത്തനത്തിലുള്ളത്. 38 ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെ നാവിക സേനയുടെ 58 വാഹന സംവിധാനങ്ങള്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: