പട്ടാമ്പി: മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാലക്കാട്- തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന, ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പട്ടാമ്പിപ്പാലം പൊട്ടി. പാലത്തിനു മുകളില്‍ നാലഞ്ചു സ്ഥലങ്ങളില്‍ വിള്ളല്‍ കാണാം. 45 വര്‍ഷത്തിനു ശേഷം ഇത്ര ശക്തമായി ഭാരതപ്പുഴയില്‍ നീരൊഴുക്ക് ഇത്തവണയാണ്.
പാലത്തിന്റെ പട്ടാമ്പിയിലെ ഭാഗത്താണ് വലിയ പൊട്ടല്‍. പാലം ഇരുന്നിട്ടുണ്ട്. കൈവരികള്‍ ഒലിച്ചുപോയി. ഇന്ന് എഞ്ചിനീയര്‍മാരും തഹസീല്‍ദാറും മറ്റു വിദഗ്ധ സംഘങ്ങളുമെത്തി പരിശോധിച്ചുറപ്പാക്കിയ ശേഷമേ കാല്‍നടക്കാര്‍ക്കുപോലും യാത്ര അനുവദിക്കാമോ എന്ന് നിശ്ചയിക്കൂ.
പുഴവെള്ളം രണ്ടടിയിലേറെ കുറഞ്ഞു. വെള്ളമൊഴുക്ക് പാലത്തിന് അടിയിലൂടെയാണിപ്പോള്. പട്ടാമ്പി റെയില്‍ ഓവര്‍ബ്രിഡ്ജും കടന്ന് കയറിയ വെള്ളം ഇറങ്ങി. പട്ടാമ്പിയില്‍നിന്ന് ഗുരുവായൂര്‍ക്കുള്ള എളുപ്പ റോഡുമാര്‍ഗമായിരുന്നു ഈ പാലം. മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നു റോഡുമാര്‍ഗം വരുന്നവര്‍ക്കും പട്ടാമ്പി സ്റ്റേഷനില്‍ ട്രെയിനിറങ്ങി യാത്ര തുടരുന്നവര്‍ക്കും ഏറെ നാളത്തേക്ക് തടസ്സമുണ്ടാകും. പാലം അപകടത്തിലായത് പട്ടാമ്പിയുടെയും കൂറ്റനാട്, തൃത്താല പ്രദേശങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക മേഖലകളെ ബാധിക്കും. വെള്ളം കയറിയൊഴുകിയതിനെ തുടര്‍ന്ന് യാത്ര വിലക്കിയിട്ട് മൂന്നു ദിവസം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: