തലശ്ശേരി: കൗമാരക്കാരായ സഹോദരങ്ങളെ അടുത്തടുത്ത ദിവസങ്ങളിലായി പീഡിപ്പിച്ച 45 കാരന് ഒരു മാസത്തിനകം ഒരേ കോടതിയില്‍ നിന്നും രണ്ട് ശിക്ഷ. വയനാട് മാനന്തവാടി പാടിച്ചിറയിലെ സി.ആര്.അജി എന്ന അബ്ദുള്‍ അസീസാണ് (45) ഒരു കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കഴിയവേ സമാന കുറ്റകൃത്യത്തിന് വീണ്ടും ശിക്ഷിക്കപ്പെട്ടത്. ഇത്തവണയും മുന്പത്തെതുപോലെ അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് പി.എന്‍.വിനോദ് വിധിച്ചത്. പ്രതി അസിസ് സഹോദരിയുടെ പെരിങ്ങോത്തുള്ള വീട്ടിലെത്തിയപ്പോഴാണ് പതിമൂന്ന്കാരായ രണ്ട് സഹോദരങ്ങളെ അടുത്തടുത്ത ദിവസങ്ങളില്‍ പീഡിപ്പിച്ചത്. 2016 ഏപ്രില്‍ മാസത്തില്‍ പെരിങ്ങോം പോലിസാണ് കേസെടുത്തത്. പ്രതി പിഴയടച്ചാല്‍ സംഖ്യ പീഡനത്തിനിരയായ കുട്ടികള്‍ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ കുറ്റത്തിനും 3 മാസം വീതം അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ മാസമാണ് ആദ്യ കേസില്‍ ശിക്ഷിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: