കോഴിക്കോട്: പ്രളയം ജനങ്ങളെ പൊറുതിമുട്ടിച്ചപ്പോള്‍ വഴിമുട്ടിയ ജനങ്ങള്‍ക്ക് മതഭേദമെന്യേ ക്ഷേത്രവാതിലുകള്‍ തുറന്നുകൊടുത്ത് പുതിയ മാതൃക. കോഴിക്കോട് തിരുവണ്ണൂര്‍ മഹാശിവക്ഷേത്ര ഭാരവാഹികളാണ് അവസരത്തിനൊത്തുയര്‍ന്ന് നാട്ടുകാര്‍ക്ക് തുണയായത്. വെള്ളം കയറിയതിനാല്‍ ക്ഷേത്രത്തിന്റെ പിന്നില്‍ തിരുവണ്ണൂര്‍ കിഴക്കേക്കുണ്ട് ഭാഗത്തേക്ക് പോകാന്‍ ഗതിയില്ലാതെ അലയുകയായിരുന്നു പ്രദേശവാസികള്‍. വെള്ളം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ വഴിമുട്ടിയ പ്രദേശത്തുകാര്‍ക്ക് ക്ഷേത്രത്തിന്റെ ഇരുഭാഗത്തുമുള്ള വാതിലുകള്‍ തുറന്നതോടെ ആശ്വാസമായി.
കിഴക്കുഭാഗത്തെ വാതില്‍ തുറന്ന് പ്രദക്ഷിണ വഴിയിലൂടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലേക്ക് കടക്കാനുളള സൗകര്യമാണ് ഒരുക്കിയത്. മതഭേദമെന്യേ ഏവര്‍ക്കും കടക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. 24 മണിക്കൂര്‍ വാതില്‍ തുറന്നുവച്ചതും ഉപകാരമായി. കാല്‍നടയാത്രക്കാര്‍ക്ക് രാത്രിയില്‍ വെളിച്ചം നല്കി. കാലവര്‍ഷത്തിന്റെ ദുരന്തങ്ങള്‍ ഒഴിയാന്‍ ക്ഷേത്രത്തില്‍ നാമജപവും പ്രാര്‍ഥനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: