കോഴിക്കോട്: ആരുടെയും ഉത്തരവ് കാക്കാതെ അവര്‍ ദുരന്തമേഖലയിലേക്ക് കുതിച്ചു. കേരളത്തിന്റെ വിവിധ കടലോര ഗ്രാമങ്ങളില്‍ നിന്ന് 150 ഓളം ബോട്ടുകളാണ് മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി കര്‍മ്മനിരതരായത്. ചെങ്ങന്നൂര്‍, റാന്നി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ നീര്‍ക്കടവ്, തയ്യില്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി, കൊയിലാണ്ടി, പുതിയാപ്പ, കണ്ണങ്കടവ്, വെള്ളയില്‍, തൃശൂരിലെ ഇളംകുന്നപ്പുഴ, ചാവക്കാട്, ആലപ്പുഴ, തുറവൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളുമായി ദുരന്തമേഖലയിലേക്ക് തിരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 150 ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ളത്. ഇതില്‍ 600 ഓളം വിദഗ്ധരായ മത്സ്യത്തൊഴിലാളികളുമുണ്ട്.
കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിമൂലം ദുരിതമനുഭവിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചാണ് കോഴിക്കോട് സംഘം ആലുവയിലേക്ക് തിരിച്ചത്.
ഒളവണ്ണ, മാവൂര്‍, പറമ്പില്‍ ബസാര്‍ തുടങ്ങിയ മേഖലകളില്‍ വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ സേവാഭാരതിയോടൊപ്പം മത്സ്യപ്രവര്‍ത്തകരും സജീവമായി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: