കൊച്ചി: കുട്ടനാട്ടിലുള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണി കുറയുന്നു. മഴ കുറയുന്നുണ്ട്. മേലേ കുട്ടനാട്ടില്‍ വെള്ളം കുറഞ്ഞു. ന്യൂനമര്‍ദം വഴിമാറിയിട്ടുണ്ട്. ഇപ്പോള്‍ പെയ്യുന്ന ഒറ്റപ്പെട്ട മഴ, വെള്ളമിറങ്ങാനുള്ളതാണെന്ന് പഴമക്കാര്‍ പറയുന്നു. പെട്ടെന്ന് കനത്ത് പെയ്യുകയും അതിവേഗം നില്‍ക്കുകയും ചെയ്യുന്ന മഴ, വെള്ളപ്പൊക്കക്കാലത്താണെങ്കില് വെള്ളം ഇറങ്ങാനാണെന്നാണ് അവര്‍ക്ക് അനുഭവം. രണ്ടു ദിവസംകൊണ്ട് ഏറെക്കുറേ സാധാരണ നിലയിലേക്കാകുമെന്ന് കരുതുന്നു.
– കുട്ടനാട്ടില്‍ കാലത്തുതന്നെ അരയടിയോളം വെള്ളം കുറഞ്ഞു.
– കിഴക്കന്‍ മേഖലകളിലെ പ്രളയജലം കുറഞ്ഞു. പെരിയാറില്‍ ഒഴുക്കു കുറവാണ്. അതുകൊണ്ടുതന്നെ വേമ്പനാട്ടുകായലിലും വെള്ളം നിറഞ്ഞുകിടക്കുന്നു. ചൊവ്വാഴ്ചയോടെ സാധാരണ നിലയിലാകുമെന്ന് കരുതുന്നു.
– റോഡുകളില്‍ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനവാഹനം എത്തിത്തുടങ്ങി.
– സാധ്യമായ സ്ഥലങ്ങളില്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്നലെ പ്രവര്‍ത്തിച്ചു.
– മനഃപൂര്‍വം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വരും.
– റേഷന്‍ കടകളും മാവേലി സ്റ്റോറുകളും പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു.
– വെള്ളപ്പൊക്ക വേളയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ പോലീസ് നടപടിയണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: