പന്തളം: പന്തളം ദുരന്തമുഖത്തു നിന്നു തിരിച്ചു വരുന്നു. പക്ഷെ കോടികളുടെ നാശനഷ്ടമാണ്.കടയ്ക്കാട്, പന്തളം നഗരം, മങ്ങാരം, മുട്ടാര്‍, മുടിയൂര്‍ക്കോണം ഭാഗങ്ങളില്‍ അഞ്ഞൂറിലേറെ കടകള്‍ക്ക് നാശമുണ്ടായി. തുണി, അരി, പലവ്യഞ്ജന സാധനങ്ങളുടെ ഹോള്‍സെയില്‍ കടകളുടെ ഷട്ടറുകള്‍ വെളളം കൊണ്ടുപോയി.
താഴ്ന്ന പ്രദേശങ്ങളായ മുടിയൂര്‍ക്കോണം, മങ്ങാരം,തോട്ടക്കോണം, മുളമ്പുഴ, പൂഴിക്കാട് കുരമ്പാല ഭാഗങ്ങള്‍ മുങ്ങിക്കിടക്കുന്നു. നഗരസഭ ഓഫീസ്, കെ. എസ്. ആര്. ടി. സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, തുടങ്ങിയവ വെള്ളത്തിനടിയിലാണ്.
ഏഴായിരത്തോളം ആളുകളെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു ഇവര്‍ക്ക് സന്നദ്ധ സംഘടനകളും നാട്ടുകാരും ഭക്ഷണവും കുടിവെള്ളം എത്തിക്കുന്നു. പന്തളം, കുളനട, തുമ്പമണ്‍ എന്നിവിടങ്ങളിലായി മുപ്പത് ക്യാമ്പുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: