പാലക്കാട്: ജില്ലയില്‍ മഴയ്ക്ക് ശമനം. പല ഭാഗങ്ങളിലും വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി. പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. നെല്ലിയാമ്പതി ഉള്‍പ്പെടെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചു.
കുതിരാന്‍ വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു. തൃശൂര്‍പാലക്കാട് റൂട്ടില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. പട്ടാമ്പി പാലം അപകടാവസ്ഥയിലായതിനാല്‍ പാലക്കാട് ഭാഗത്തേക്ക് ഷൊര്‍ണൂര്‍ വഴിയാണ് സര്‍വീസ്. അട്ടപ്പാടി ചുരത്തില്‍ ഇന്നുമുതല്‍ ചെറിയവാഹനങ്ങള്‍ കടത്തിവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: