കൊച്ചി: വെള്ളപ്പൊക്കം ബാധിച്ച കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 21,300 കിലോ ലിറ്റര്‍ മണ്ണെണ്ണ നല്കി. ഇതില്‍ 9,300 ലിറ്റര്‍ ലഭ്യമാക്കിക്കഴിഞ്ഞു. വൈദ്യുതിയില്ലാതായ, സാഹചര്യത്തിലും മാലിന്യ സംസ്കരണ ആവശ്യങ്ങള്‍ക്കും ഉള്‍പ്പെടെ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണിത്.
കൊച്ചിയിലെ പാചകവാതക ബോട്ടിലിങ് പ്ലാന്റ് പുനര്പ്രവര്ത്തിപ്പിച്ച് ഗ്യാസ് ക്ഷാമം ഉണ്ടാകാതെ നോക്കാനും മോദി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
വെള്ളപ്പൊക്ക ബാധിത പ്രദേശത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം കൊടുത്ത സംവിധാനങ്ങള്‍ വഴി 38,000 പേരെ രക്ഷപെടുത്തി. 23,000 പേര്‍ക്ക് ചികിത്സ നല്കി. മൂന്നുലക്ഷം ഭക്ഷണപ്പൊതികള്‍ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: