കൊച്ചി: മഴക്കെടുതി രൂക്ഷമായി തുടര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ നാവികസേനാ ആസ്ഥാനത്തുനിന്നും സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്. പിന്നീട് 8.30ഓടെ ഈ വിമാനം ബംഗളൂരുവിലേക്ക് മടങ്ങി.
നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്നു സര്‍വീസുകള്‍ നടത്തുന്നത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ സര്‍വീസ് നിര്‍ത്തി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 70 സീറ്റുള്ള യാത്രാവിമാനങ്ങള്‍ക്കു നാവികസേനാ താവളം ഉപയോഗിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നേരത്തെ അംഗീകാരം നല്‍കിയത്.
രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ബെംഗളൂരുവിലേക്കു രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സര്‍വീസുമാണു തുടക്കത്തില്‍ ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: