ആലുവ: വെള്ളപ്പൊക്ക ദുരന്തസമയത്ത് ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത് സൈന്യത്തിന്റെ നിസ്വാർത്ഥമായ സേവനം തന്നെയാണ്. കരനാവികവ്യോമസേനാംഗങ്ങൾ തങ്ങളാൽ കഴിയുംവിധം രക്ഷാപ്രവർത്തനത്തിൽ ഊർജ്ജിതമായി പങ്കെടുത്തപ്പോൾ രക്ഷപ്പെട്ടത് ആയിരക്കണക്കിന് ജീവനുകളാണ്. കുഞ്ഞുങ്ങളും, സ്ത്രീകളും, ഗർഭിണികളും വൃദ്ധരും തുടങ്ങി എല്ലാ മനുഷ്യ ജീവനുകളും സൈന്യത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം ഏറെ വിലമതിച്ചതാണ്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ എയർലിഫ്റ്റ് വഴി കരയ്ക്കെത്തിക്കുകയും രക്ഷാപ്രവർത്തകർക്ക് എത്തപ്പെടാൻ കഴിയാത്ത സാഹചര്യത്തിലുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ആകാശമാർഗം നൽകിയും വ്യോമസേന ഏവരുടെയും രക്ഷകരായി.
ശൗര്യചക്ര ജേതാവായ വ്യോമസേനയുടെ പി രാജ്കുമാർ സീ കിങ് 42ബി ഹെലികോപ്ടർ വീടിന്റെ ടെറസിനു മുകളിൽ ഇറക്കി 26 പേരെയാണ് രക്ഷപ്പെടുത്തിയത്. തികച്ചും മോശമായ കാലവസ്ഥയിലാണ് അദ്ദേഹം സാഹസികമായി ഹെലികോപ്ടർ ഇറക്കുകയും ഇത്രയും പേരെ രക്ഷപ്പെടുത്തുകയും ചെയ്തത്.
ആലുവ , ചാലക്കുടി ഭാഗത്ത് വ്യോമസേന ഗർഭിണിയടക്കം നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. പൂർണ്ണ ഗർഭിണിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. രക്ഷപ്പെടുത്തിയ ഗർഭിണി സജ്ഞീവനി നാവികാശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ആലുവയിൽ ദമ്പതികളായ രോഗികളെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്.
വ്യോമസേനയുടെ ഗരുഡ് കമാൻഡോകളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ദുരന്തപ്രദേശങ്ങളിലും വിവിധ ക്യാംപുകളിലും കുടിവെള്ളവും ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കാൻ വ്യോമസേനയുടെ ഹെലികോപ്ടർ ഇപ്പോഴും വിശ്രമമില്ലാതെ പറക്കുകയാണ്.
Yup. We can land just about anywhere. That’s a @indiannavy Seaking 42B on a narrow rooftop evacuating people in #KeralaFlood The story gets even more amazing. (See my next tweet) pic.twitter.com/3GPg2JC0ra
— Shreya Dhoundial (@shreyadhoundial) August 18, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: