കൊച്ചി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന വിലക്കിയെന്ന ബൃന്ദാ കാരാട്ടിന്റെ പ്രസ്താവനക്കെതിരേ വിമര്‍ശനം ശക്തം. സിപിഎം ജനറല്‍ സെക്രട്ടറി കേരളം സന്ദര്‍ശിച്ചു പോയപ്പോള്‍ എത്രകോടി സംഭാവനകൊടുത്തുവെന്നാണ് സഖാവിനോട് പലരുടെയും മറുചോദ്യം. ആര്‍എസ്എസും സംഘപരിവാറും മുഖ്യമന്ത്രി ഫണ്ടിലേക്ക് സംഭാവന വിലക്കിയത് തെളിയിക്കാന്‍ ബൃന്ദയെ പലരും വെല്ലുവിളിക്കുന്നു.
പാവങ്ങളുടെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മിന്റെ സ്വത്ത് 40,000 കോടിയിലേറെ രൂപയാണ്. 1996 -ല്‍ 20,000 കോടിയായിരുന്നു. ഇൗ പണം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. 20 വര്‍ഷംകൊണ്ട് അത് അരലക്ഷം കോടിയായി. പക്ഷേ, പാര്‍ട്ടി കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല.
ആര്‍എസ്എസ്സോ സംഘപരിവാര്‍ സംഘടനകളോ ആര്‍ക്കും ആശ്വാസ ഫണ്ട് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. മറിച്ച് ആര്‍എസ്എസ്സിന്റെ സേവാ വിഭാഗമായ സേവാ ഭാരതി ദുരിത ബാധിതരെ രക്ഷിക്കുകയും അവര്‍ക്ക് സഹായം നല്കാന് പ്രത്യേക ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനം ഈ വെള്ളപ്പൊക്കക്കാലത്ത് തുടങ്ങിയതുമല്ല.
സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന് നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിരിക്കെയാണ് ബൃന്ദയുടെ കുപ്രചാരണം.
ബിജെപി നയിക്കുന്ന സര്‍ക്കാരുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതിനകം 60 കോടി രൂപനല്കിക്കഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയുടെ ഭക്ഷണവും മരുന്നുകളും വസ്ത്രവും വെള്ളവും എത്തിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്.
ഇതുകൂടി; കേരളത്തിലെ ബിജെപി അധ്യക്ഷനായിരുന്ന, ആര്‍എസ്എസ് പൂര്‍ണസമയ പ്രവര്‍ത്തകനായ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും കേരളത്തിന് സഹായം നല്കാന് ആദ്യമായി അഭ്യര്‍ഥിച്ചത്. കേരളത്തിലെ മുഖ്യമന്ത്രിയോ തുറന്ന ബക്കറ്റ് പിരിവു നടത്തുന്ന സിപിഎം സെക്രട്ടറിയോ സ്വപ്നം പോലും കാണാത്തപ്പോഴാണ് കുമ്മനം പ്രവര്‍ത്തിച്ചത്.
സാമൂഹ്യ മാധ്യമത്തില്‍ ആരെങ്കിലും എന്തെങ്കിലും എഴുതിയത് ആര്‍എസ്എസ് നിലപാടായി പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ ദേശീയ നേതാവ് അപഹാസ്യയായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ചരിത്രത്തിലെ ഏറ്റവും വലിയ ധനസമാഹരണമായി മാറ്റാനും അത് ജനപിന്തുണയായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഈ അവകാശവാദം പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് കാരണം സംസ്ഥാന ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: